നാടെങ്ങും നാടകമത്സരങ്ങള്‍…
ഞങ്ങള്‍ നാലഞ്ച് പേരുടെ തലയില്‍ ഓഫീസും സീലുമുള്ള കളിയരങ്ങ്…
റിഹേഴ്സലിന് വെളിച്ചം മെഴുകുതിരികള്‍..
സ്ഥലം ട്യൂട്ടോറിയല്‍ കോളേജിന്റെ ഷെഡ്ഡുകള്‍..
മത്സരങ്ങള്‍ക്കായി നാടകം പിറക്കുന്നു. ”പട്ടിയെക്കുറിച്ചൊരന്വേഷണം”.
ആര്‍ക്കും വേണ്ടാത്ത പട്ടി.. എങ്കിലും ലോകചരിത്രത്തിലും പുരാണേതിഹാസങ്ങളിലും ഫോക്ക് കഥകളിലും നിറഞ്ഞ് നില്‍ക്കുന്ന പട്ടി.
യജമാനന്റെ ജീവന്റെയും സ്വത്തിന്റെയും കാവല്‍ക്കാരന്‍ ! എന്നിട്ടും യജമാനന്റെ എച്ചിലിനായി കാത്തുകിടക്കാന്‍ വിധിക്കപ്പെട്ടവന്‍ !
നിസ്സഹായനായ മനുഷ്യനിലേക്ക് ഒരു പട്ടിയെ പറിച്ചു നട്ടു.
കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഈ നാടകം അവതരിപ്പിക്കപ്പെട്ടു.
സംസ്ഥാന തല നാടക മത്സരങ്ങളില്‍ പലതവണ സമ്മാനങ്ങള്‍ നേടി.
തുടര്‍ന്നു കൊതുകുപുരാണം, വഴിയോരത്തൊരു സര്‍ക്കസ്, പ്രതിക്കൂട്,
തുടലുകളുടെ താളം, ഉടുക്ക്, കര്‍ക്കിടകം എന്നിങ്ങനെ നാടകങ്ങള്‍ പലത്.
ചതിച്ച് കൊല്ലപ്പെട്ട രാജ്യസ്നേഹിയുടെ അടയാത്ത കണ്ണിലെ വറ്റാത്ത കണ്ണീരില്‍ പോലും മുട്ടയിട്ട് വിരിയിച്ച്,
തൊട്ടടുത്തവന്റെ ചോരയ്ക്കായി കുഞ്ഞുങ്ങളെ പറപ്പിക്കുന്ന കൊതുകിന്റെ സ്വഭാവം !
ഏഴു നാടകങ്ങള്‍ ചേര്‍ന്ന് ഒരു പുസ്തകം സുഹൃത്തുക്കള്‍ പുറത്തിറക്കി.
കോഴിക്കോട്ടെ പ്രസാധകനായിരുന്ന ഷെല്‍വിയുടെ “മള്‍ബറി ബുക്സ്” വിതരണം ചെയ്തു.
സുഹൃത്തും ശിഷ്യനുമായ ടി.പി. രാജീവന്‍ സുഭദ്രമായ ഒരു പഠനം തയ്യാറാക്കിതന്നു.